25.12.10

ജീവനാശത്തിന്റെ,നിലവിളിക്കുന്ന,കാണാനിഷ്ടപ്പെടാത്ത ചിത്രങ്ങള്‍

ഈ ലക്കം‌ (2010 ഡിസംബര്‍ 26, ലക്കം 42) മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു പ്രത്യേകപതിപ്പാണ്, എന്റോസള്‍ഫാന്‍ ദുരന്തമേഖലയില്‍ മധുരാജ് എന്ന ഫോട്ടോഗ്രാഫര്‍‌ നടത്തിയ യാത്രകളുടെ ഒരു ഫോട്ടോ ഫീച്ചര്‍. ഇതിലെ വിവരണങ്ങള്‍,ചിത്രങ്ങള്‍‌ തീര്‍ച്ചയായും വായിക്കപ്പെടേണ്ടതാണ്. ഈ ബ്ലോഗ് പോസ്റ്റിന്റെ റ്റൈറ്റിലിലെ വാക്കുകള്‍ ഇതിലെ പലതിലും നിന്നും കടം കൊണ്ടതും.

മാതൃഭൂമിയുടെ മറ്റു നിലപാടുകളെന്തൊക്കെയായാലും പ്ലാചിമട പ്രശ്നത്തിലും എന്റോസള്‍ഫാന്‍ പ്രശ്നത്തിലും അവര്‍ സ്വീകരിച്ച നിലപാട് ധീരമാണ്. വെറുമരു സിംബോളിക് പ്രതിഷേധങ്ങള്‍ക്കപ്പുറത്തേയ്ക്ക്, യഥാര്‍ത്ഥവും ക്രിയാത്മകവുമായ പ്രശ്നപരിഹാരത്തിന് ഇങ്ങനെയുള്ള മാധ്യമ നിലപാടുകള്‍ സഹായിക്കട്ടെ. കെ വി തോമസ് ഇതു വായിക്കുമോ എന്തോ. മധുരാജിനെപ്പോലെ ഫോട്ടോകളുടെ 'റിയല്‍ പവര്‍'ഉപയോഗിക്കുന്നവര്‍ക്ക് അഭിവാദ്യങ്ങള്‍.  ഈ ബ്ലോഗ് മധുരാജിന്റെയാണെന്നു തോന്നുന്നു.

പെട്ടെന്നോര്‍മ വരുന്നത് മുന്‍പൊരിക്കല്‍ കണ്ട റയന്‍ ലോബോവിന്റെ ഫോട്ടോകളാണ്, അത് പ്രസന്റ് ചെയ്ത് ഒരു TED talk ആണ്. അതുപോലുള്ള കുറെച്ചൊക്കെ corporate sponsored ആയ പ്ലാറ്റ്ഫോര്‍മുകളില്‍ ഇങ്ങനെ എന്റോസള്‍ഫാന്‍ ദുരന്തം പോലുള്ള ഒരു ഫീച്ചര്‍ വരുമോ, എന്തൊ.